Wednesday, June 9, 2010

മനപ്പോരുത്തമോ ? അതോ ...

ഞായറാഴ്ച രാവിലെ തന്നെ മനു എഴുന്നേറ്റു. ഒരു സുഖവും തോന്നിക്കുന്നില്ല.ഫ്ലാറ്റില്‍ ഒറ്റയ്ക്കായതിന്റെ വിഷമം കാണാനുണ്ട് . ദീര്‍ഘമായ ഒരു നെടുവീര്‍പ്പിനുശേഷം ഒരു ഗ്ലാസ്‌ കാപ്പിയുമായി ചാരുകസേരയിലേക്ക് ചാഞ്ഞു. സൂര്യാ ടീവിയില്‍ നക്ഷത്രലോകം പരിപാടി നടക്കുന്നു. മനുഷ്യന്റെ ഭൂതവും ഭാവിയും ഒക്കെ ഗുണിച്ചും ഹരിച്ചും പറയുന്നു. പിന്നെവന്നയാള്‍ സംഖ്യാ ശാസ്ത്രത്തിന്‍റെ മാസ്മരികതയെ പറ്റി വിവരിക്കുന്നു.സ്വന്തം പേരിലെ അക്ഷരങ്ങള്‍ മാറ്റിമറിച്ചു ഭാവിശൊഭനമാക്കാമെന്നു അദ്ദേഹം സ്ഥാപിക്കുന്നു. അതുകഴിഞ്ഞ് വന്നയാള്‍ ഫെന്ഗ്ഷുയി യുടെ ആളാണ്. കട്ടിലിന്‍റെയും കസേരകളുടെയും സ്ഥാനം മാറ്റിയും മറിച്ചും, പിന്നെ ചില കൊച്ചു വസ്തുക്കള്‍ അവിടവിടെ ഒക്കെ വെച്ചും വീട്ടില്‍ സന്തോഷവും ഐശ്വര്യവും എങ്ങനെ കൊണ്ടുവരാമെന്ന് അദ്ദേഹം വിവരിക്കുന്നു.. അറിയാതെ തന്നെ മനുവിന്റെ ശ്രദ്ധ അതിലേക്കായി . പണ്ടൊക്കെ ജോതിഷത്തെ പറ്റി പറയുമ്പോള്‍ അവനു വെറുപ്പാരുന്നു. ഒരു കൂട്ടം നക്ഷത്രങ്ങള്‍ ആണ് തന്റെ ഭാവി നിശ്ചയിക്കുന്നതെങ്കില്‍ സ്വന്തം വ്യക്തിതവ്ത്തിനെന്തു വില. ഇതാണ് മനുവിന്റെ ചോദ്യം. പക്ഷെ ഇന്ന് അവന്‍ അറിയാതെ തന്നെ അതിലേക്കു ശ്രദ്ധിച്ചു. അതിനു കാരണവും ഉണ്ട്. ഇന്ന് അവന്റെ മനസമാധാനം പാടെ ഇല്ലാതാക്കി ഋതു അവളുടെ വീട്ടിലേക്കു പോയി .ഇന്ന് 7 ദിവസമാകുന്നു. അവള്‍ ഇല്ലാത്ത ആദ്യത്തെ വാരാന്ത്യം.

നിങ്ങളുടെ കിടപ്പുമുറിയില്‍ കട്ടില്‍ ജന്നലിനടുതാകരുത്, കണ്ണാടി കട്ടിലിനു നേരെ വരരുത്. വാതില്‍ക്കലേക്ക് കട്ടിലിന്‍റെ കാല്‍ഭാഗം വരരുത്. ഒരു ചെടി പോലും വെക്കരുത് ,നിശ്ചല ചിത്രങ്ങള്‍ ഒന്നും വെക്കരുത് അങ്ങനെ ഫെന്ഗ്ഷുയി മാസ്റ്റര്‍ ‍ പാടില്ലാത്ത കാര്യങ്ങളുടെ ഒരു പട്ടിക തന്നെ തയാറാക്കി പറയുന്നു. ഇതൊക്കെ റൂമില്‍ ഉണ്ടായാലുള്ള ഫലമോ ഭാര്യ പിണങ്ങിപോകും . വീട്ടില്‍ മനസമാധാനവും ഉണ്ടാവില്ലത്രേ !

ശരിയാണ് ..ഋതു പോയതില്‍ പിന്നെ ഒരു അസ്വസ്ഥതയാണ് . മനു കസേരയില്‍ നിന്നെഴുന്നേറ്റു കിടപ്പുമുറിയില്‍ ചെന്ന്നോക്കി .അയാള്‍ പാടില്ലാന്നു പറഞ്ഞ എല്ലാക്കാര്യങ്ങളും വളരെ കൃത്യമായി തന്നെ റൂമില്‍ കാണാം. അവന്‍ ഒരു നിമിഷം ആലോചിച്ചു .പിന്നെ ഏന്തോ ഒന്ന് തീരുമാനിച്ചുറപ്പിച്ചു..

പിന്നെ ഭിത്തിയില്‍ തൂക്കിയിട്ടിരുന്ന ചിത്രം അവിടുന്ന് എടുത്തു. ഒരു എക്സിബിഷന് വാങ്ങിച്ച പാപ്പിറസില്‍ പെയിന്റ് ചെയ്ത ,ഈജിപ്ഷ്യന്‍ ചിത്രം . തീരത്ത് കയറ്റിവെച്ച ഒരു വള്ളം. നിശ്ചലചിത്രം ! മാറ്റിയേക്കാം. അവന്‍ മനസ്സില്‍ പറഞ്ഞു . തങ്ങള്‍ രണ്ടുപേരും ഒറ്റനോട്ടത്തില്‍ കണ്ടിഷ്ടപെട്ട, മോഹവില കൊടുത്ത് വാങ്ങിയ ആ ചിത്രം ബെഡ്രൂമില്‍തന്നെ തൂക്കണമെന്നതിനു രണ്ടഭിപ്രായം ഇല്ലാരുന്നു. പക്ഷെ.....

പിന്നെ വിഷമത്തോടെയാണെങ്കിലും കട്ടില്‍ ജന്നലിനടുത്തുനിന്നും തിരിച്ചിട്ടു . നിലാവുള്ള രാത്രികളില്‍ അവളോടൊപ്പം കട്ടിലില്‍ ചാരിയിരുന്നു തുറന്നിട്ട ജന്നലില്‍ കൂടി നിലാവിന്റെ ചന്ദം ആസ്വദിചിരുന്നത് അവന്‍ ഓര്‍ത്തു. പുഴയിലെ കുഞ്ഞോളങ്ങളെ തഴുകി കടന്നു വരുന്ന കാറ്റ് മുറ്റത്തെ മുല്ലവള്ളിയില്‍ നിന്നും ആവോളം സുഗന്ധവും നിറച്ചിരുന്നു. അപ്പോള്‍ രമേശ്‌ നാരായണന്റെ "മനസ്സി നഭസ്സി " വെക്കാന്‍ അവള്‍ മറക്കില്ല. പിന്നെ മനസ്സില്‍ ഒരഗ്നിമഴയായിരിക്കും പെയുക. പക്ഷെ മനസമാധാനം അല്ലെ വലുത്. അങ്ങനെ മാറ്റിയും മറിച്ചും ആ മുറിയുടെ രൂപം തന്നെ മാറ്റി. വിവാഹത്തിനു മുന്‍പേ തന്നെ തങ്ങള്‍ ഡിസൈന്‍ ചെയ്ത സ്വപ്ന റൂമാണ് ഇപ്പോള്‍ ഫെന്ഗ്ഷുയിക്കാരന്റെ ഇഷ്ടത്തിനുവിട്ടുകൊടുത്തത് !

മനു വീണ്ടും ചാരുകസേരയിലേക്ക് ചാഞ്ഞു.ഒരു ഉള്‍വിളിയില്‍ അവളെ വിളിച്ചു. ഒരു നിമിഷം രണ്ടുപേരും ഒന്നും മിണ്ടിയില്ല. മനസ്സുകള്‍ സംസാരിക്കുകയായിരുന്നുവെന്നു തോന്നുന്നു.... നിശബ്ദതയെ മറികടന്നു അവന്‍ ചോദിച്ചു " നീ എപ്പോളാണ്‌ വരുന്നത് ". നാളെത്തന്നെ.. ഇന്ന് ഇനി സമയം പോയി. മനു സ്റെഷനിലേക്ക് വരണം. അവള്‍ പെട്ടെന്ന് തന്നെ പറഞ്ഞു.പിന്നെ ഒന്നുമുണ്ടായില്ല അവര്‍ക്ക് സംസാരിക്കാന്‍.

പിറ്റേന്ന് കൃത്യ സമയത്ത് തന്നെ മനു സ്റ്റേഷനിലെത്തി. പക്ഷെ ഒരു മണിക്കൂര്‍ ലേറ്റ് ആണ് വണ്ടി. നാശം പോരുന്നതിനു മുന്നേ ഒന്ന് വിളിച്ചു ചോദിയ്ക്കാന്‍ തോന്നിയില്ല . അവന്‍ ആരോടെന്നില്ലാതെ പറഞ്ഞു. മനസ്സിന്റെ ധിറുതി അവനെകൊണ്ടത് ചെയ്യിച്ചില്ല എന്നുപറയുന്നതാണ് ശരി. ഋതു വീട്ടിലില്ലാതിരുന്ന ഏഴു ദിനങ്ങള്‍ ഏഴു വര്‍ഷം പോലെയാണ് അവനു തോന്നിയത്. പലകാര്യങ്ങളിലും അവര്‍ക്ക്ഭിന്നരുചികളാണ്. എങ്കിലും ഈ ഭിന്നതകളാണ് അവരെ യോജിപ്പിച്ച് നിര്‍ത്തുന്നത്. നാനാത്വത്തില്‍ ഏകത്വം ഏന്നു പറയുന്നതുപോലെ.

അവന്‍ തിരക്ക് കുറഞ്ഞ ഭാഗത്തേക്ക് മാറിയിരുന്നു. " ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം " ആരുടെയോ മൊബൈലില്‍ അവരടെ പ്രിയപ്പെട്ട ആരുടെയോ സാന്നിധ്യം വിളിച്ചറിയിക്കുന്നു.. മനുവിന്റെ മനസ്സിലേക്ക് ഓര്‍മ്മകള്‍ താള ലയങ്ങളോടെ വിരുന്നു വന്നു നിനക്ക് ആ പഴയ ദിനങ്ങള്‍ ഓര്‍മ്മയില്ലേന്നു ചോദിച്ചു.

അവന്‍ ഓര്‍ത്തു ,പ്രേമിക്കുവാന്‍ പറ്റിയ സാഹചര്യമായിരുന്നു അന്ന് ക്യാമ്പസ്സില്‍. എവിടോട്ടു നോക്കിയാലും കിന്നാരം പറഞ്ഞിരിക്കുന്ന ജോടികള്‍ മാത്രം .അവര്‍ക്ക് തണലും മറവും ഏകി കാറ്റാടി മരങ്ങളും, സില്‍വര്‍ ഓക്കും. മഞ്ഞുകാലമായാല്‍ ആരും പ്രണയിച്ചു പോകുന്ന അന്തരീക്ഷം .കോടമഞ്ഞില്‍ പുതച്ചു നില്‍ക്കുന്ന ക്യാമ്പസ്.കാറ്റാടി മരത്തില്‍ കയറികിടക്കുന്ന കടലാസ് ചെടി ക്രിസ്തുമസ്സിനെ വരവെല്‍ക്കനെന്നപോലെ പൂത്തിട്ടുണ്ടാകും. പൊഴിഞ്ഞു കിടക്കുന്ന സില്‍വര്‍ ഒക്കിന്‍റെ ഇലകളില്‍ പറ്റിയിരിക്കുന്ന മഞ്ഞു തുള്ളികള്‍ കാലില്‍ പറ്റുമ്പോള്‍ മനസ്സിലാണ് കുളിമ തോന്നുന്നത്.

അന്നൊന്നും ആരോടും പ്രത്യേകമായ ഒരിഷ്ടം തോന്നിയിരുന്നില്ല. എല്ലാവരോടും ഒരേ ഇഷ്ടം. അങ്ങനെ ക്ലാസുകള്‍ ഏല്ലാം കഴിഞ്ഞു. ഋതുക്കള്‍ മാറി വന്നു. പലരും പലയിടങ്ങളിലായി.അന്ന് തോന്നിയ ആ ഒരേ ഇഷ്ടത്തിനു പിന്നീടു ഒരാളോട് മാത്രം ഒരല്പം കൂടുതല്‍ ചായ്‌വ് ഉള്ളതായിട്ട് തോന്നിതുടങ്ങി. ആ ഇഷ്ടത്തിന്‍റെ അര്‍ഥങ്ങള്‍ മാറി മറിഞ്ഞു വരുന്നു. പൂര്‍ത്തിയാകാത്ത കവിതകള്‍ പോലെ ദിനങ്ങള്‍ അപൂര്‍ണ്ണമായി കടന്നു പോകുന്നു .പറയാതെ കിടക്കുന്ന ഈ ഇഷ്ടമാവാം ഈ അപൂര്‍ണ്ണ തക്ക് കാരണം. ഒരു ദിവസം എന്തും വരട്ടെ എന്ന് വിചാരിച്ചു അവളെ വിളിച്ചു തന്റെ ഇഷ്ടം പറഞ്ഞു. . ഒട്ടും വളച്ചുകെട്ടില്ലാതെ അവള്‍ പറഞ്ഞു , " ഇന്ന് രാവിലെ എന്‍റെ കല്യാണനിശ്ചയമായിരുന്നു . എന്തെ ഇത്രയും താമസിച്ചത് ? " . ചെറിയ ഇച്ചാഭംഗം തോന്നിയെങ്ങിലും പ്രായത്തിന്‍റെ പക്വത മനസുകാണിച്ചു.

അന്ന് ഒരു തീരുമാനത്തില്‍ എത്തി. "മനസ്സില്‍ തോന്നുന്ന കാര്യങ്ങള്‍ മറച്ചുവെക്കില്ല".

വീണ്ടും ഓര്‍മ്മകള്‍ ഓരോ രംഗങ്ങളായി മനസിലേക്ക് കടന്നു വരുന്നു .

ഇതുപോലെ ഒരു സ്റ്റേഷനില്‍ വച്ചാണ് ഋതുവിനെ പരിചയപ്പെടുന്നത്. വാരന്ത്യങ്ങളിലെ യാത്രയില്‍ ഇടയ്ക്കു അവളെ കണ്ടിട്ടുണ്ട്. മിക്കവാറും ഒറ്റക്കായിരിക്കും. കയ്യില്‍ ഒരു പുസ്തകവും കാണും. മിക്കവാറും എല്ലാവരും അവരുടെ സ്പെഷ്യല്‍ ഫ്രണ്‍സുമായി സംസാരത്തിലായിരിക്കും . ഇതുപോലെ ട്രെയിന്‍ ലേറ്റ് ആയി ഓടിയ ഒരു ദിവസം, ഒരു ചായയുടെ കടമാണ് ഞങ്ങളെ സുഹൃത്തുക്കളാക്കിയത് . അന്ന് അവള്‍ എന്‍റെ എതിര്‍ സീറ്റിലാനിരുന്നത്. അതൊരു വിസ്മയമായി പിന്നീടു തോന്നിയിട്ടുണ്ട് . ചായക്കാരന് കൊടുക്കാനെടുത്ത കോയിന്‍ താഴേക്ക്‌ പോകുന്നത് കണ്ടു.വേറെ ചില്ലരതപ്പിയ അവള്‍ നിരാശയോടെ നില്കുന്നു. അങ്ങനെ അന്ന് ഞാന്‍ വാങ്ങികൊടുത്ത ചായയുടെ കടത്തില്‍ ഞങ്ങള്‍ ആദ്യമായി സംസാരിച്ചു. വീണ്ടും പല വാരാന്ത്യങ്ങള്‍ കഴിഞ്ഞു പോയി. ഇപ്പോള്‍ കാത്തിരുന്നു ഒരുമിച്ചു പോകുന്ന അവസ്ഥയിലായി. പരസ്പരം ഇഷ്ടപ്പെടുന്ന ചിലകാര്യങ്ങളും അതിലേറെ അഭിപ്രായഭിന്നതകളും ! പക്ഷെ പരസ്പരം ബഹുമാനിക്കുന്ന മനസ് കണ്ടില്ലെന്നു വെക്കാന്‍ കഴിഞ്ഞില്ല . ഒരു ദിവസം ഞാന്‍ ഇറങ്ങുന്നതിനു മുന്‍പേ മുഖവുരഒന്നും കൂടാതെ അവളോട്‌ ചോദിച്ചു ഞാന്‍ നിന്നെ കല്യാണം കഴിക്കട്ടെ . പിന്നീടു എല്ലാം മുറപോലെ പെട്ടെന്ന് നടന്നു.

പക്ഷേ എന്തിനാണ് അവള്‍ പിണങ്ങിയത് ? ഒരു കാരണവും കാണുന്നില്ല.... ഭാര്യാ ഭാര്താക്കന്മാരാനെങ്കിലും തങ്ങളുടെ മനോവികാരങ്ങളില്‍ പരസ്പരം കയ്കടത്തുകയോ നിയന്ത്രിക്കാന്‍ ശ്രമിക്കുകയോ ചെയുകയില്ല. തനിക്കും ഋതുവിനും സ്വന്തവും അതിലുപരി സ്വതന്ത്രവുമായ ചിന്തകളുണ്ടായിരുന്നു. അതാരുന്നു ഞങ്ങളുടെ ഇഷ്ടത്തിന്‍റെ കാതല്‍ .അല്ലാതെ മാനസികഐക്യമൊന്നുമായിരുന്നില്ല. നാലഞ്ചു വയസ്സിന്‍റെ വ്യതാസം ഉണ്ടെങ്കിലും മനു എന്നാണ് അവളെകൊണ്ട്‌ താന്‍ വിളിപ്പിക്കുന്നതു. മനുവേട്ടാ എന്നുള്ളവിളിയില്‍ എനിക്ക് അധികാരം കൂടുന്നതുപോലെ തോന്നും. ഒരു ഭര്‍ത്താവിന്റെ ലെവലില്‍ മാത്രമായി നിക്കണ്ടാതായി വരും . പക്ഷെ പേരുവിളിച്ചാല്‍ ആ ഒരു ഫീല് വരില്ല, മറിച്ച് ഒരു സുഹൃത്ത്‌ എന്നതോന്നലാണ് എനിക്ക്.അപ്പോള്‍ ബന്ധങ്ങളുടെ ഏതു നിലയിലേക്കും നമുക്ക് മാറാം. ഇതൊക്കെ മറ്റുള്ളവര്‍ക്ക് ഭ്രാന്തായി തോന്നാം .പക്ഷേ അത് ഞാന്‍ കാര്യമാക്കാറില്ല .കാരണം ഇത് എന്‍റെ ജീവിതമാണ് ,ഞങ്ങളുടെ ജീവിതമാണ്.

മനു പതുക്കെ ഓര്‍മ്മകളില്‍നിന്നും ഉണര്‍ന്നു .

വണ്ടി വരാന്‍ ഇനിയുമുണ്ട് ഒരു പതിനഞ്ചു മിനിട്ടുകള്‍കൂടി. തിരക്ക് കുറേശെ കൂടിവരുന്നു .

മനു, ഞാന്‍ ഇല്ലാഞ്ഞിട്ടു വിഷമം തോന്നിയോ ? കണ്ടപാടെ അവള്‍ ചോദിച്ചു "ഇല്ല" അവന്‍ മറുപടിപറഞ്ഞു. എനിക്കും വിഷമം ഒന്നും തോന്നിയില്ല പക്ഷെ നന്നായി മിസ്സ്ചെയ്തു. സമയം പോയതെ ഇല്ല.. എനിക്കും അവന്‍ പറഞ്ഞു.

വീട്ടില്‍ എത്തിയപാടെ സോഫയിലേക്ക് ഇരുന്നുകൊണ്ട് അവള്‍ ചോദിച്ചു ,മനു നമുക്ക് നമ്മുടെ ബെഡ്രൂം ഒന്ന് റീ അറേഞ്ച് ചെയ്താലോ ? അതും പറഞ്ഞുകൊണ്ട് അവള്‍ ബാഗ്‌ തുറന്നു ഒരു പുസ്തകം എടുത്തു അവന്റെ നേരെ നീട്ടി. " ഫെന്ഗ്ഷുയി "

അവന്‍ ഒന്നും മിണ്ടാതെ അവളെ മുറിയിലേക്ക് കൂട്ടികൊണ്ട്പോയി. തിരിച്ചു വന്ന അവരുടെ മുഖത്തു ഒരു മന്ദഹാസമുണ്ടായിരുന്നു.

ആ മന്ദഹാസത്തിന്റെ അര്‍ഥം ഒന്നുതന്നെയാണെന്ന് അവര്‍ തിരിച്ചറിഞ്ഞു...

കുറിപ്പ് : ഇത് എന്‍റെയും എന്‍റെ ചില സുഹൃത്തുക്കളുടെയും അനുഭവങ്ങള്‍ ചേര്‍ത്ത് വെച്ച കുറിപ്പാണ്. വിശ്വാസങ്ങളെ ഞാന്‍ ചോദ്യം ചെയ്യുന്നുവന്നു ആരും ധരിക്കല്ലേ . ഓരോരുത്തര്‍ക്കും ഓരോ വിശ്വാസങ്ങള്‍ഉണ്ട്. അതിനെ ഞാന്‍ ബഹുമാനിക്കുന്നു .

തുടക്കകാരന്റെ പരിമിതികള്‍ എല്ലാമുണ്ടാകും..ഈ കുറിപ്പിലുള്ള പോരായ്മകള്‍ ചൂണ്ടിക്കാണിക്കുമല്ലോ.....

10 comments:

  1. തുടക്കത്തിലെ ഒറ്റക്കായത്തിന്റെ എന്നത് "ഒറ്റയ്ക്കായതിന്റെ" എന്നാണുദ്ദേശിച്ചതെന്നു കരുതട്ടെ. പോസ്റ്റുന്നതിനുമുന്‍പ് ഒന്നു കൂടി വായിച്ച് അക്ഷരത്തെറ്റുകള്‍ എല്ലാം ഒഴിവാക്കിയാല്‍ നന്നായിരിക്കും. കഥ തുടരട്ടെ. ആശംസകള്‍

    ReplyDelete
  2. കഥ നന്നായിരിക്കുന്നു....
    ആശംസകള്‍...

    ReplyDelete
  3. എനിക്ക് വിശ്വാസമില്ലാ..!!
    കഥ നന്നായി

    ReplyDelete
  4. കഥ നന്നായി അവതരിപ്പിച്ചു

    ReplyDelete
  5. ശ്രീക്കുട്ടന്‍ ,Naushu ,Hashim , Nileenam ..അഭിപ്രായങ്ങള്‍ക്ക് നന്ദി...
    ശ്രീക്കുട്ടന്‍, തെറ്റ് തിരുത്തി. പിന്നെ Hashim ഇപ്പോള്‍ വായിക്കാന്‍ പ്രയാസമുണ്ടോ ?

    ReplyDelete
  6. കഥ നന്നായിരിക്കുന്നു
    ഒരു ഒഴുക്കോടെ വായിക്കാന്‍ കഴിഞ്ഞു
    ആശംസകള്‍

    ReplyDelete
  7. നല്ല ഭംഗിയോടെ അവതരിപ്പിച്ചിരിക്കുന്നു.
    വായിച്ചു പോകാന്‍ തോന്നുന്ന ശൈലി.
    എനിക്ക് യോജിപ്പില്ലാത്ത ഒരു വിഷയമാണ്.
    ഭാവുകങ്ങള്‍.

    ReplyDelete
  8. അഭി ,റാംജി സന്തോഷം .
    റാംജി,പിന്നെ എനിക്കും വിശ്വാസം ഒന്നുമില്ല.
    മനുവിന്റെയും ഋതുവിന്‍റെ മനസ്സുകളുടെ അംഗീകാരമാണ് ഞാന്‍ അര്‍ത്ഥമാക്കിയത്.. പരസ്പര ബഹുമാനം..

    ReplyDelete
  9. വിഷമങ്ങള്‍ വരുമ്പോഴാണ് നമ്മള്‍ കച്ചിത്തുരുമ്പെന്ന വണ്ണം ഇതിനൊക്കെ പിറകേ പായുക. അതു മുതലെടുക്കാന്‍ കുറേപ്പേരും. കുറച്ചു നാള്‍ കഴിഞ്ഞു വീണ്ടും നമ്മള്‍ നമ്മളാകും. അപ്പോള്‍ പ്രശ്‌നങ്ങളും സ്വാഭാവികം....
    പിന്നെ റിതു അല്ലേ നല്ലത്.... ഋതുവിനേക്കാള്‍? ചുമ്മാ ഒരു ചോദ്യം....

    ReplyDelete
  10. nalla katha pinakkavum inakkavum kure vakkukalum...manoharam

    ReplyDelete